ആവശ്യമാണെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 25000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. എംബസി അടച്ചിടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും എല്ലാ ഇന്ത്യക്കാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് താലിബാന്‍ അറിയിച്ചു. പ്രതിരോധ സേനയുടെ ശക്തമായ ചെറുത്ത് നില്‍പ്പിനൊടുവില്‍ പഞ്ചഷീര്‍ താഴ് വര കൂടി കീഴടക്കിയതിന് ശേഷമാണ് താലിബാന്‍റെ പ്രതികരണം.
താലിബാന്‍ കാബൂള്‍ പിടിച്ചതിനുതൊട്ടുപിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി, വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാന്‍ നേതൃത്വം കേന്ദ്ര സര്‍ക്കാരിന് സന്ദേശമയച്ചത്. ഭീകര സംഘടനകളില്‍ നിന്ന് ആക്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാവില്ലെന്ന് താലിബാന്‍ സന്ദേശത്തില്‍ ഉറപ്പ് നല്‍കിയാതയാണ് വിവരം. ആകെ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളാണ് അഫഗാനിസ്ഥാനിലുള്ളത്.
താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനുപിന്നാലെ എല്ലാ ഇന്ത്യന്‍ എംബസികളും അടച്ചിരുന്നു. അംബാസഡറും നയതന്ത്രജ്ഞരുമുള്‍പ്പെടെ 120 പേരേ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
മ്യാന്‍മറിലേക്കുളള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാവശ്യപ്പെട്ട് മ്യാന്‍മറിലെ ഇന്ത്യന്‍ എംബസി. മ്യാന്‍മറിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യന്‍ പൗരന്മാരും കൃത്യമായ മുന്‍കരുതലുകളെടുക്കുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിലൂടെ അറിയിച്ചു.
കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധ. നേഴ്സുമാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപണം